നിശ്ചലമായ സമയം..
നിശബ്ദദ,മനസ്സ് അവനെക്കാൾ ശരവേഗത്തിൽ പാഞ്ഞുകൊണ്ടേ ഇരുന്നു...
ഇരുട്ടിൽ മറഞ്ഞു കിടന്ന പലതിൽ നിന്നും അവന്റേതായ അവശേഷിപ്പുകൾ എല്ലാം എടുത്തു ഒരു ഭാണ്ഡത്തിലാക്കി തോളിൽ ഇട്ടു.വീട്ടിലെ ഇടുങ്ങിയ ഇടനാഴിയിലൂടെ വെള്ളിവെളിച്ചം പോലെ ചിതറിക്കിടക്കുന്ന നിലാവ് വിരിച്ച മുറ്റത്തേക്കിറങ്ങി. പടിപ്പുരയിലേക്കു നടന്നു കയറുമ്പോൾ അവൻ ഒന്ന് അറിയാതെ തിരിഞ്ഞു നോക്കി.
ആ വലിയ പറമ്പിൽ ഒറ്റപെട്ടു നിൽക്കുന്ന അവൻ എന്ന വിധി ഉറങ്ങാൻ പോകുന്ന വീട് അവനെ നോക്കി കണ്ണുകൾ അടച്ചു.സമയം വൈകുന്നു മനസ്സ് പറഞ്ഞുകൊണ്ടിരുന്നു..മനസ്സ് അവനേക്കാൾ മുൻപേ നടന്നിരുന്നു ആ ഇടവഴിയിലൂടെ വെളിച്ചമായി.അവൻ പിന്തുടർന്നു..
ഇടവഴിയിലൂടെ ഇറങ്ങിയാൽ വിശാലമായ പാടമാണ്.നെല്ലുകൊയ്ത പാടത്തൂടെ നടന്നു തോടിനപ്പുറം മണ്ണിട്ടുയർത്തി തേക്കുമരങ്ങൾ വച്ച് പിടിപ്പിച്ച പാതയിലൂടെ ശരവേഗം നടന്നു..ദൂരെ നിന്നും പാഞ്ഞുവരുന്ന തീവണ്ടിയുടെ വെളിച്ചം നീണ്ടുകിടക്കുന്ന റെയിൽ പാലത്തിൽ തട്ടി കണ്ണിലേക്കടിച്ചുകൊണ്ടിരുന്നു..തീവണ്ടിയുടെ ശബ്ദം അവന്റെ വേഗത കുറച്ചില്ല.
അവൻ ലക്ഷ്യത്തിലേക്കു നടന്നു....











