2009 നവംബർ 4, ബുധനാഴ്‌ച

പെട്ടിക്കട.."പി.ഓ.തോട്ടു പാലം"

ഈ ഒരു സുഖം വേറെ എന്തിനു കിട്ടും ..



നമ്മുടെ മനസ്സില്‍ നിന്നെല്ലാം "പെട്ടിക്കട" മഞ്ഞു പോകാന്‍ തുടങ്ങിക്കാണും..പണ്ട് പീടിക്ക ഉമ്മറത്ത്‌ ബസ്സ് കാത്തു നിന്നിരുന്ന കാലം ഉണ്ടായിരുന്നു..അവിടെ നില്‍കുന്ന സമയം കൊണ്ട് നമുക്ക് നാട്ടു വര്‍ത്തമാനങ്ങള്‍ എല്ലാം തന്നെ അറിയാന്‍ കഴിയും അല്പം പൊടിപ്പും തൊങ്ങലും വച്ച വിവിധ തരാം വീക്ഷണങ്ങള്‍..ആ രാജ്യത്തു നടന്ന സകലമാന സംഭവങ്ങളും ഇന്നത്തെ ഏഷ്യാനെറ്റിന്റെ ഓഫീസ് എന്നപോലെ പീടിക ഉമ്മറത്ത്‌ നിരത്തിക്കാണും..നേരം വെളുത്തത് മുതല്‍..പക്ഷെ ഇന്ന് ബസ്സ്‌ സ്റ്റോപ്പ്‌ വന്നു..ആര്‍ക്കും പരസ്പരം നോക്കാന്‍ സമയമില്ല.സംസാരിക്കാന്‍ സമയമില്ല .പെട്ടിക്കടക്ക് പകരം ഷട്ടര്‍ ഇട്ട വാര്‍പ്പ് പീടിക മുറികള്‍ എവിടെ നോക്കിയാലും ..കാലത്തിനൊത്ത് മാറുന്ന ജന ജീവിതം..ഞാന്‍ പറഞ്ഞു വന്നത്..



കഴിഞ്ഞ തവണ ഞാന്‍ ലീവിനു നാട്ടില്‍ പോയപ്പോള്‍ സുനിചേട്ടന്റെ കൂടെ ഒരു യാത്ര പോയി ..ഷോര്‍ണൂര്‍ ..പിന്നെ ചേലക്കര..അങ്ങനെ ..ശരിക്കും നല്ല രസമുണ്ടായിരുന്നു കാഴ്ചകള്‍ അസ്വതിക്കാന്‍ ബഹുനില കെട്ടിടങ്ങളും ..മരുഭൂമിയും തിളക്കമാര്‍ന്ന വര്‍ണങ്ങളും കണ്ടു മടുത്ത എന്റെ കണ്ണുകള്‍ക്ക്‌ ഒരു പുതിയ അനുഭവം...ഞാന്‍ കാറിന്റെ ചില്ലിനോട് ചേര്‍ന്നിരുന്നു കാഴ്ചകള്‍ കാണാന്‍..എങ്ങും നിറയെ പച്ചപ്പ്‌ മാത്രം ..തൃശൂര്‍..മുണ്ടൂര്‍ ..റോഡ്‌ പോലല്ല..പാടങ്ങള്‍.. ചെറിയ മലകള്‍ ..പിന്നെ പുഴ...പാടവരമ്പിലൂടെ നടന്നു കയറുന്ന അമ്പലങ്ങള്‍ ..ആല്‍ത്തറ..മലമുകളിലെ അമ്പലങ്ങള്‍ ..എങ്ങും അല്പം പോലും മടുപ്പിക്കാത്ത കാഴ്ചകള്‍ ..സുനിചേട്ടന്‍ ഫോണിലും മറ്റുമായി തിരക്കിലായത് കൊണ്ട് ഞാന്‍ ശരിക്കും വഴിയോര കാഴ്ചകള്‍ ആസ്വതിച്ചു കൊണ്ടിരുന്നു..കണ്ടു കൊതി തീരും മുന്‍പേ അവയെല്ലാം ഭൂതകാലത്തിലേക്ക് മറഞ്ഞു..ഒരു തിരുവ് എത്തിയപോള്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞത് കേട്ട് ഞാന്‍ ഭാവനാ ലോകത്തുനിന്നും താഴെയിറങ്ങി..പുറത്തു ഇറങ്ങിയപോള്‍ നല്ല കാലാവസ്ഥ..നല്ല ഫ്രെഷ് എയര്‍ ...ഞാന്‍ ചുറ്റും നോക്കി ..ഇടതു വശത്ത് ഒരു ബസ്‌ സ്റ്റോപ്പ്‌ (പുതിയ തലമുറയുടെ അല്ല )..മേഞ്ഞ ഓലയെല്ലാം പഴകി പൊടിഞ്ഞു വെറും തണ്ട് മാത്രം ആയിരിക്കുന്നു..ഇരിക്കാനായി പനയുടെ പുറം പാളി നാലാക്കി പൊളിച്ചു അണി അടിച്ചു വച്ചിട്ടുണ്ട് ..ഞാന്‍ അതില്‍ കയറി ഇരുന്നു ..തൊട്ടടുത്ത്‌ തന്നെ ഒരു പെട്ടിക്കട..ഈ അടുത്ത കാലത്തൊന്നും തന്നെ ഞാന്‍ ഇങ്ങനെ ഒരു കട കണ്ടിട്ടില്ല..മുന്നിലേക്ക് ഓല ചായ്ച്ചു കെട്ടിയിരിക്കുന്നു ..പലക കൊണ്ട് മുന്നിലേക്ക് തട്ട് അടിച്ചു വച്ചിട്ടുണ്ട് ..മിട്ടായി കുപ്പികള്‍ വക്കാന്‍..രണ്ടു പഴക്കുല ..ഒരു പൂവന്‍ പഴക്കുലയും ഒരു നാടന്‍ മൈസൂര്‍ പഴക്കുലയും ..കണ്ടാല്‍ അറിയാം ഇത് അടുത്ത് തന്നെ പറമ്പില്‍ ഉണ്ടായതാവണം എന്ന് ..ഒരടിയെ കാണൂ പഴക്കുലകള്‍ ..ഞാന്‍ കുറച്ചുകൂടെ അടുത്തേക്ക് മാറിനിന്നു നോക്കിക്കണ്ടു ..പെട്ടിക്കട..നെല്ലിക്ക ഉപ്പിലിട്ടത്‌ ..വേറെ കുപ്പിയില്‍ മാങ്ങാ അച്ചാര്‍ ..ചെറുനാരങ്ങ പൊതി അച്ചാര്‍ തൂകി ഇട്ടിരിക്കുന്നു..‍ പിന്നെ കാരക്ക മിട്ടായി ഉണ്ട് ..തേന്‍ നിലാവ് ഉണ്ട് കുപ്പിയില്‍ ..പോട്ടുകടലയുണ്ട് ..പിന്നെ നല്ല കിണറ്റു വെള്ളത്തില്‍ ഉണ്ടാക്കിയ ഗോട്ടി സോഡാ ..സര്‍ബത്തിനും നാരങ്ങ സോഡക്കും ..പിന്നെ മുറുക്കാന്‍ ..അല്ലറ ചില്ലറ വലിക്കൊപ്പും..ഇതെല്ലം കൂടി കണ്ടപ്പോള്‍ എന്റെ വായില്‍ വെള്ളം വന്നു..ഞാന്‍ അല്പം കൂടെ അടുത്ത് ചെന്നു..ഏതോ വരുത്താനാണ് എന്ന് കരുതി അയാള്‍ എന്നെ നോക്കി വളരെ വിനയത്തോടെ പുഞ്ചിരിച്ചു ഞാനും ചിരിച്ചു..ഞാന്‍ അകെ അങ്ങലാപ്പില്‍ ആയ്യി പോയ്യി...എവിടെ നിന്നും തുടങ്ങും..ആദ്യം ഏതാണ് കഴിക്കുക...ആദ്യം രണ്ടു പഴമാവം ശരിക്കും കണ്ടപ്പോള്‍ തന്നെ ഒരു കൊതി തോന്നി..അയ്യാള്‍ പറഞ്ഞു ഇത് തനി നാടനാ ദേ ആ പറമ്പില്‍ ഉണ്ടായതാ..അയ്യാള്‍ വിരല്‍ ചൂണ്ടു പാടവക്കിലെ ഒരു പറമ്പിലേക്ക്‌..അയ്യാള്‍ കരുതി ക്കാണും ഞാന്‍ ഇതൊന്നും കാണാതെ ഏതോ പട്ടണത്തില്‍ നിന്നും വരികയാണെന്ന് ..ഞങ്ങടെ പറമ്പും പടവും ഒന്നും ഇയ്യാള്‍ക്ക് അറിയില്ലാലോ..ഞാന്‍ രണ്ടു പഴമിരിഞ്ഞു ..വിരല്‍ വലിപ്പമേ ഉള്ളു..ഇന്ന് കാലത്ത് കാപ്പികുടിക്കുമ്പോള്‍ അമ്മ ഇതിന്റെ രണ്ടിരട്ടി വലിപ്പം ഉള്ള അഞ്ചു ആറു പഴം അമ്മ പ്ലേറ്റില്‍ കൊണ്ട് വച്ചിരുന്നു പക്ഷെ അത് കണ്ടപോലെ ഇത്രേം കൊതി എനിക്ക് തോന്നിയില്ല..എനിക്കങ്ങനെ ആണ് പുറത്തിറങ്ങിയാല്‍ വഴിയില്‍ കാണുന്നതിനോടെല്ലാം എനിക്ക് ഭയങ്കര കൊതി തോന്നും.. വാങ്ങി കഴിച്ചത് കൊണ്ടാകാം നല്ല മധുരം..ഒന്ന് ഒരു രൂപ അയ്യാള്‍ പറഞ്ഞു ..ഹോ പത്തു ഫില്‍‌സ് പോലും അയ്യില്ല ഞാന്‍ മനസ്സില്‍ പറഞ്ഞു .ഇത് ദുബായില്‍ ആണെങ്കില്‍ ഒരു ദിര്‍ഹം അയ്യേനെ..പന്ത്രണ്ടു രൂപ..അത് കഴിച്ചു കഴിഞ്ഞപ്പോള്‍ പീടികക്കാരന്‍ എന്നെ കുറിച്ച് കുശലം ചോദിച്ചു ..നാടെവിടെ വീടെവിടെ ..ഇവിടെ എവിടെ വന്നതാണ്‌ ..എന്തിനു വന്നതാണ്‌ ..അയ്യാളുടെ ഡ്യൂട്ടി ആണ് ഇതെല്ലം എന്നത് പോലെ..എന്നാലും അയ്യാളുടെ പ്രതീക്ഷ അസ്തമിച്ചിട്ടില്ല ഞാന്‍ ഇനിയും എന്തെങ്കിലും ഒക്കെ വാങ്ങും എന്ന പോലെ..അയാള്‍ വീണ്ടും എന്റെ മുഖത്തേയ്ക്ക് നോക്കി ഇനി എന്താ വേണ്ടത് എന്ന് അയ്യാള്‍ നിശബ്ദമായി എന്നോട് ചോദിച്ചു...അകെ നൂറു രൂപയുടെ കച്ചവടം നടന്നാല്‍ ഭാഗ്യം അവിടെ..ഇയ്യാള്‍ എങ്ങനെ ജീവിക്കുന്നു ഞാന്‍ മനസ്സില്‍ ചോദിച്ചു..ഞാന്‍ അവിടെ സ്ഥിരം കുറ്റിക്കാര്‍ക്ക് ഇട്ടിരുന്ന ബഞ്ചില്‍ ഇരുന്നു ..ആ തേന്‍ നിലാവിന് എന്താ വില??..ഒരു രൂപയ്ക്കു രണ്ടു എണ്ണം ...സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു രൂപയ്ക്കു പത്തെണ്ണം ആയ്യിരുന്നു..എന്തൊരു വില..ഞാന്‍ നാലെണ്ണം എടുത്തു വായില്‍ ഇട്ടു..പഴയ രുചിയില്ല ..മധുരത്തിന് വേണ്ടി മറ്റെന്തൊക്കെയോ ...എന്നാലും ആഗ്രഹം കൊണ്ട് നാലും ഞാന്‍ കഴിച്ചു...ഇതിനിടയില്‍ കടയുടെ തിണ്ണയില്‍ നിന്നും ഞാന്‍ സുനിച്ചേട്ടനെ എത്തിനോക്കി ..ആള് പറമ്പിന് ചുറ്റും ചങ്ങലയും പിടിച്ചു നടക്കുന്നു (സോറി അളവാണ് കേട്ടോ സ്ഥലത്തിന്റെ) ..ഞാന്‍ വീണ്ടും തിരിച്ചെത്തി..തൂകി ഇട്ടിരുന്ന നാരങ്ങ അച്ചാറിന്റെ പൊതി പൊട്ടിച്ചെടുത്തു..പീടിക ക്കാരന്‍ ഇപ്രാവശ്യം വിലയൊന്നും പറഞ്ഞില്ല..എല്ലാം കൂടി കഴുത്തിനു കുത്തി പിടിക്കാമല്ലോ..പണ്ട് ഇതേ നാരങ്ങ അച്ചാര്‍ വാങ്ങാന്‍ അപ്പാപ്പന്റെ കടയിലേക്ക് ഓടുമായിരുന്നു..ഉച്ചക്ക്..സിസ്റ്റുംമ്മാര്‍ കാണാതെ..കണ്ടാല്‍ പെടച്ചു ചന്തിയുടെ തോലെടുക്കും....അന്ന് ഇരുപത്തി അഞ്ചു പൈസയായിരുന്നു വില..ഇപ്പോ അതിനു ഒന്നേ അമ്പതാണ് വില ..എന്നാലും ആ പഴയ രുചിയും ഉപ്പും പുളിയും ഒക്കെ ഉണ്ട് ..പൊതി അല്പം കേമം ആക്കിയിട്ടുണ്ട്..അയ്യാള്‍ വീണ്ടും എന്റെ മുഖത്തേയ്ക്ക് നോക്കി ഇനി എന്താ വേണ്ടത് എന്ന മട്ടില്‍ ...കാരക്ക മിട്ടായ്യി കുപ്പിയില്‍ കൈവച്ചു..അത് വേണ്ട അത് എനിക്ക് ഇഷ്ടമില്ല..മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ കയ്യില്‍ നിന്നും ഒരു രൂപ മോഷ്ടിച്ചു.ഉച്ചക്ക് അപ്പാപ്പന്റെ കടയില്‍ പോയി കാരക്ക മിട്ടായി വാങ്ങി ഇരുപതെണ്ണം കിട്ടി ഒരു രൂപയ്ക്കു എന്റെ കണ്ണ് തള്ളി പോയ്യി..ഇത് ഞാന്‍ എങ്ങനെ തീര്‍ക്കും .സ്കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ സ്നേഹം നടിച്ചു കൂടെ നടക്കാന്‍ ഇഷ്ടപെടാത്ത കിഷോറിനെ കൂടെ കൂടി..അവനെ കാണുമ്പൊള്‍ എല്ലാം അവന്‍ മൂകൊളിപ്പിച്ച്ചാവും നടക്കുക ..അത് കൊണ്ട് മാത്രമാണ് എനിക്ക് ഇഷ്ടപെടാത്തത്..അവനു ഞാന്‍ നാലെണ്ണം കൊടുത്തു .അവനു സന്തോഷം അയ്യി..ഞാന്‍ അവന്റെ മുഖം നോക്കിയില്ല ..ഒരു മിട്ടായ്യി തന്നെ കൊടുക്കാന്‍ പരസ്പരം ഇഷ്ടപെടാത്ത കാലം..നടത്തത്തിനിടയില്‍ കരക്കമിട്ടായി തീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു ഞാന്‍ ..വീടെത്താറായി ഇനീം ഉണ്ട് പത്തെണ്ണം ഭാക്കി..കൊടുത്ത നാലെണ്ണം അവന്‍ കഴിച്ചു തീര്ന്നപോള്‍ ഞാന്‍ വീണ്ടു അവനു മൂനെണ്ണം കൂടെ കൊടുത്തു.ഇഷ്ടമുണ്ടായിട്ടല്ല ..ഞാന്‍ എങ്ങനെ ഇതെല്ലം തിന്നു തീര്‍ക്കും..അമ്മയോ ചേച്ചിമാരോ കണ്ടാല്‍ എന്നെ കൊന്നു കൊലവിളിക്കും ...അവന്‍ എന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു എവിടുന്നു കിട്ടി നിനക്ക് ഇതിനുള്ള കാശു..ഞാന്‍ പറഞ്ഞു അമ്മ തന്നതാ ഇന്നലെ പെട്ടികയിലെ ഭാക്കി..ഞാന്‍ മുഖം നോക്കാതെ പറഞ്ഞു ..ഇത്രയും മിട്ടായി കൊടുത്തത് കൊണ്ടാകാം അന്നുമുതല്‍ അവനു എന്നോട് വലിയ സ്നേഹമാണ്..ഞാന്‍ വീണ്ടും നടന്നു..പാടത്തിന്റെ പകുതിയില്‍ വച്ച് കിഷോര്‍ വീടിലേക്ക്‌ പോയി..ഇന്നേം നടക്കണം എന്റെ വീടിലേക്ക്‌ ..പിന്നേം ഉണ്ട് എന്റെ കയ്യില്‍ കാരക്ക മിട്ടായി..എന്ത് ചെയ്യും..വരണ്ടു കിടക്കുന്ന പാഠം പൂട്ടി ഇട്ടിരിക്കുകയാണ് ..ഞാന്‍ ആരും കാണാതെ ഭാക്കിയുള്ള കരക്കയെല്ലാം ഉഴുതു മറിഞ്ഞ മണ്ണില്‍ പൂഴ്ത്തി വച്ചു..ഹോ അന്ന് മുതല്‍ കാരക്ക മിട്ടായി എനിക്ക് മതിയായി....ഞാന്‍ അയ്യളോട് ചോദിച്ചു വില്‍സ്‌ ഉണ്ടോ....ഞാന്‍ വലിക്കാന്‍ പഠിച്ചത് വില്‍സില്‍ ആയ്യിരുന്നു..അയ്യൊവ്വ് വില്സില്ല ബീടിം പിന്നെ ഫില്‍റ്റര്‍ ഉം ഉണ്ട് ..അതെനിക്ക് ശീലമില്ല അതുവേണ്ടാ..അപൌഴേക്കും സുനിചെട്ടന്‍ അവിടെ എത്തി ക്ഷീണിച്ചു വലഞ്ഞു..നീ ഇവിടെ എന്തെടുക്കുകയ്യാ..ഒന്നുമുല്ലാ ..എന്റെ ഫീലിങ്ങ്സ്‌ മൂപ്പര്‍ക്ക് മനസിലാക്കുമോ?? ക്ഷീണിചെങ്കില്‍ നമുക്ക് രണ്ടു നാരങ്ങ സോഡാ ആകാം..ആളും തലയാട്ടി..രണ്ടു ഉപ്പു സോഡാ ..ഗോട്ടി സോഡാ മതി.ഞാന്‍ പ്രത്യേകം പറഞ്ഞു ..ആദ്യം കിട്ടിയത് സുനിചേട്ടന്‍..വലിച്ചു കുടിച്ചു പറമ്പിലേക്ക്‌ പോയ്യി..ഞാന്‍ ആയത്തില്‍ ആസ്വതിച്ചു തന്നെയാണ് കുടിച്ചത്..ഗ്ലാസിലെ വെള്ള പോളകള്‍ പൊട്ടിത്തെറിച്ച് എന്റെ ചുണ്ടും മീശയും(മീശയുടെ ഭാഗം) നനഞു ..ഹാ നല്ല ഒരു അനുഭവം...ഇന്നി അടുത്തത് നെല്ലിക്കയ്യാണ് നല്ല പച്ചമുളകിട്ട് വച്ചിരിക്കുന്നു നല്ല വലിയയ നെല്ലിക്കകള്‍ ..എന്റെ വായില്‍ വെള്ളമൂറി..ഉപ്പും മുളകും എന്നിക്ക് വളരെ ഇഷ്ടമാണ് ..രണ്ടു നെല്ലിക്ക വാങ്ങി ചവച്ചു കഴിച്ചു..എല്ലാറ്റിനും അതിന്റേതായ ഒരു രുചി...മൊത്തം ഒരു വിധം എല്ലാം ഞാന്‍ രുചിച്ചരിഞ്ഞ ശേഷം ഞാന്‍ മൊത്തം ആയ പൈസയും കൊടുത്തു ഇറങ്ങി നടന്നു..അയ്യാള്‍ എന്നെ നോക്കി " ഇവന്‍ എവിടെ നിന്ന് വരുന്നൂ" അങ്ങനെ പറഞ്ഞോ ..ഹേയ് ഉണ്ടാവില്ല..പെട്ടിക്കടയോട് ചേര്‍ന്ന് തന്നെ പാടം തുടങ്ങുകയായി..എന്തുകൊണ്ടും എനിക്ക് വളരെ സന്തോഷം തരുന്ന ഒരു മൂഡ്‌ ...ഐ വാസ് സൊ റിലാക്സ്ട്....രണ്ടടി മുന്നോട്ടു നടന്നപോള്‍ ദേ ഒരു ചെറിയ പാലം ..പാലം ഉണ്ടേല്‍ അറിയാലോ ഒരു ചെറിയ തോടും ഉണ്ട് ..നല്ല കാറ്റു വീശുന്നു..തോട്ടില്‍ വെള്ളം കുറച്ചേ ഉള്ളു എങ്കിലും കലപില കൂട്ടി ഒഴുകി പോകുന്നു..പരല്‍ മീന്‍ കുഞ്ഞുങ്ങള്‍ കണ്ണ് പൊതി കളിക്കുന്നു ..ഞാന്‍ ആ പാലത്തിന്റെ ഒരു വശത്ത് ഇരുപ്പുറപ്പിച്ചു..ഇപ്പോള്‍ ഒരു മല്ബോരോ ലൈറ്റ് കിട്ടിയിരുന്നെങ്കില്‍ ..പിന്നെ ഒന്നും ആലോചിച്ചില്ല വീണ്ടും പെട്ടിക്കടയിലേക്ക്‌ കയറി..ഒരു ഫില്‍റ്റര്‍ തരൂ ..തീപെട്ടീം..പയ്സകൊടുത്തു തിരിച്ചിറങ്ങി ..വീണ്ടും പഴയ സ്ഥലത്ത് തിരിച്ചു വന്നു ഇരിപ്പുറപ്പിച്ചു..ഫില്‍റ്റര്‍ നു തീ കൊളുത്തി ..തീപെട്ടി തോട്ടിലൂടെ ഒഴുകി പോയ്യി...(സൂക്ഷിക്കാന്‍ ഞാന്‍ ഒരു വലിയനല്ല)...വീണ്ടും നല്ല കുളിര്‍മ്മയുള്ള കാറ്റു.....കുറെ നാളുകളായി ഞാന്‍ അനുഭവിച്ചറിയാത്ത ഒരു മനസുഖം ..ഞാന്‍ വീണ്ടും എന്റെ അനുഭൂതികളിലേക്ക് ഊളയിട്ടു..പാടത്തിന്നക്കരെ ഉള്ള മലയിലേക്ക് കണ്ണും നട്ടിരുന്നു....നീ എന്താ തിരിച്ചു  പോരുന്നില്ലേ??.സുനിചേട്ടന്‍ പിന്നില്‍ നിന്നും വിളിച്ചു..ഞാന്‍ നടന്നു ചെന്ന് കാറില്‍ കയറി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ